തൊഴില്‍നിയമ ലംഘനം : തൊഴിലുടമകള്‍ക്കുള്ള ശിക്ഷ  വര്‍ധിപ്പിക്കുന്ന ഭേദഗതിക്ക് അംഗീകാരം

കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴില്‍ നിയമത്തില്‍ വിവിധ ഭേദഗതികള്‍ക്ക് പാര്‍ലമെന്‍റ് സമിതികളുടെ അംഗീകാരം. തൊഴില്‍നിയമത്തിലെ 138, 140, 142, 146 വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനാണ് പാര്‍ലമെന്‍റിന്‍െറ തൊഴില്‍-ആരോഗ്യ സമിതിയും ഫത്വ-ലെജിസ്ളേച്ചര്‍ സമിതിയും അംഗീകാരം നല്‍കിയത്. 
ഭേദഗതികള്‍ ഉടന്‍ പാര്‍ലമെന്‍റിന്‍െറയും മന്ത്രിസഭയുടെയും അനുമതിക്കായി സമര്‍പ്പിക്കുമെന്ന് തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. രാജ്യത്തെ തൊഴില്‍നിയമത്തിലെ പഴുതുകളുപയോഗിച്ച് വിസക്കച്ചവടവും മനുഷ്യക്കടത്തും വര്‍ധിക്കുന്നതായ പരാതികള്‍ ഏറിയതോടെയാണ് സര്‍ക്കാര്‍ ഭേദഗതിക്ക് നീക്കം തുടങ്ങിയത്. സ്വകാര്യ തൊഴില്‍നിയമത്തിലെ 138ാം വകുപ്പ് ദേദഗതി ചെയ്തതാണ് ഇതില്‍ പ്രധാനം. രാജ്യത്തിന് പുറത്തുനിന്ന് കൊണ്ടുവരുകയോ അകത്തുനിന്ന് കണ്ടത്തെുകയോ ചെയ്യുന്ന വിദേശ തൊഴിലാളിക്ക് വിസയില്‍ കാണിച്ച ജോലി നല്‍കാതിരിക്കുന്ന തൊഴിലുടമയുടെ ശിക്ഷ ഇരട്ടിപ്പിക്കുന്നതാണിത്. നേരത്തേ, ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ തടവും 1,000 മുതല്‍ 5,000 ദീനാര്‍ പിഴയുമുണ്ടായിരുന്നത് 2,000 മുതല്‍ 10,000 ദീനാര്‍ വരെയായി വര്‍ധിപ്പിച്ചു. 
ഈ കുറ്റം  വിസക്കച്ചവടവും മനുഷ്യക്കടത്തുമാണെന്ന് പരിഗണിച്ചാണ് പിഴ വര്‍ധിപ്പിച്ചതെന്ന് മാന്‍പവര്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയത്തിന്‍െറ പരിശോധനാ ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം സൃഷ്ടിക്കുന്ന തൊഴിലുടമക്ക് 500 മുതല്‍ 1,000 ദീനാര്‍ വരെ പിഴ ചുമത്തുന്നതാണ് 140ാം വകുപ്പ് ഭേദഗതി. 142ാം വകുപ്പ് ഭേദഗതിപ്രകാരം നിയമലംഘനത്തെ തുടര്‍ന്ന് മന്ത്രാലയ പരിശോധകര്‍ അടപ്പിക്കുന്ന സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്ന തൊഴിലുടമകള്‍ക്ക് ഒന്നു മുതല്‍ ആറു മാസം വരെ തടവും 500 മുതല്‍ 2,000 ദീനാര്‍ വരെ പിഴയും,  146ാം വകുപ്പ് ഭേദഗതിയനുസരിച്ച് തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള പിഴവുകൊണ്ടാണ് ശമ്പളം മുടങ്ങിയതെന്ന് കോടതി കണ്ടത്തെുന്ന കേസുകളില്‍ വൈകിയ ഓരോ മാസത്തെയും ശമ്പളത്തിന്‍െറ ഒരു ശതമാനം വീതം പിഴയായി അടക്കാനും നിഷ്കര്‍ഷി
ക്കുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.