കുവൈത്ത് സിറ്റി: കുടുംബപ്രശ്നത്തെ തുടര്‍ന്ന് യുവാവ് സഹോദരനെ കൊലപ്പെടുത്തി. കത്തികൊണ്ട് പലതവണ കുത്തിയശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയാണുണ്ടായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ മിഷ്രിഫ് മുബാറക് അല്‍അബ്ദുല്ലയിലെ സ്വദേശി വീട്ടിലാണ് സംഭവം. അബ്ദുല്‍ മുഹ്സിന്‍ മുഹമ്മദ് നാസറിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ ഉമര്‍ മുഹമ്മദ് നാസര്‍ എന്ന 23കാരനാണ് പിടിയിലായത്. രക്തം വാര്‍ന്ന നിലയില്‍ സ്വദേശി യുവാവിന്‍െറ മൃതദേഹം മാതാപിതാക്കള്‍ ദീവാനിയയില്‍ കണ്ടത്തെുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും കുറ്റാന്വേഷണ വിഭാഗവും സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം മെഡിക്കല്‍ വിഭാഗത്തിന് കൈമാറി.
സഹോദരന്‍െറ ശരീരഭാഗങ്ങളില്‍ മുറിപ്പാടുകള്‍ കണ്ടത്തെിയതോടെയാണ് സഹോദരന്‍തന്നെയാണ് പ്രതിയെന്നതിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരത്തെിയത്. ശരീരഭാഗങ്ങളില്‍ പരിക്ക് പറ്റിയതിനെ കുറിച്ച് ചോദ്യംചെയ്തപ്പോള്‍ മോട്ടോര്‍ ബൈക്കില്‍നിന്ന് വീണതാണെന്നായിരുന്നു യുവാവിന്‍െറ മറുപടി. എന്നാല്‍, തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ സഹോദരനെ കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. കൊല്ലപ്പെട്ട സഹോദരനുമായി തനിക്ക് കുടുംബപരമായും മാനസികമായും പ്രശ്നങ്ങളുണ്ടായിരുന്നെന്നും അതില്‍നിന്ന് മോചനം ലഭിക്കുന്നതിനുവേണ്ടി അദ്ദേഹത്തെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രതിയെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.