???? ??????

പാഴ്വസ്തുക്കളിൽ കരകൗശല സാധ്യതകൾ തേടി സമീറ 

മനാമ: പാഴ്വസ്തുക്കൾകൊണ്ട് മനോഹര വസ്തുക്കൾ നിർമിച്ച് ശ്രദ്ധ നേടുകയാണ് ആലപ്പുഴ കായംകുളം സ്വദേശിനി സമീറ റഷീദ്. ഭർത്താവ് റഷീദിനൊപ്പം ഇവർ 15 വർഷമായി ബഹ്റൈനിലുണ്ട്. ആറ് വർഷമായി കരകൗശലരംഗത്ത് സജീവമാണ്. ചിത്രകലയോ കരകൗശലവിദ്യയോ ഒൗദ്യോഗികമായി പഠിച്ചിട്ടില്ല. 65ഒാളം പാഴ്വസ്തുക്കൾകൊണ്ട് ആയിരകണക്കിന് കരകൗശല സാധനങ്ങൾ ഇവർ നിർമിച്ചുകഴിഞ്ഞു. അലുമിനിയം ഫോയിൽ, മുട്ടത്തോട്, ന്യൂസ് പേപ്പർ, പിസ്ത ഷെൽ, െഎസ്ക്രീം പാക്കറ്റ്, പ്ലാസ്റ്റിക് ബോട്ടിൽ, ഒഴിഞ്ഞ പാത്രങ്ങൾ എന്നിങ്ങനെ വലിച്ചെറിയുന്ന വിവിധ സാധനങ്ങൾ ഉപയോഗിച്ചാണ് സാധനങ്ങൾ നിർമിക്കുന്നത്.
മകന് സ്കൂളിലേക്ക് വേണ്ടി പ്രോജക്ടുകൾ ചെയ്തുകൊടുക്കുേമ്പാഴാണ് ഇൗ രംഗത്തിനോട് താൽപര്യം വന്നത്. പിന്നീട് അത് ഗൗരവമായി എടുക്കുകയായിരുന്നു.
ഇന്ത്യൻ സ്കൂളിലെ  അധ്യാപകർക്ക് പ്രൊജക്ടിലേക്ക് വേണ്ട സാധനങ്ങൾ, കുട്ടികൾക്കാവശ്യമായ വസ്തുക്കൾ എന്നിവ സമീറ ഒരുക്കുന്നുണ്ട്. ഇതറിഞ്ഞ് നിരവധി രക്ഷിതാക്കൾ മക്കൾക്ക് വേണ്ടിയുള്ള വസ്തുക്കളുണ്ടാക്കാൻ സമീറയെ തേടിയെത്താറുണ്ട്. സമീറയുടെ ‘സഫാരി ക്രാഫ്റ്റ്’ എന്ന ഫേസ്ബുക്ക് പേജിന് അയ്യായിരത്തോളം ഫോളോവേഴ്സ് ഉണ്ട്. നിരവധി പേർ ഇൗ പേജ് നോക്കി പലതരം വസ്തുക്കളുടെ നിർമാണം അഭ്യസിക്കാറുണ്ട്. 

ഇതിനകം  ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ ഒമ്പത് കരകൗശല പ്രദർശനങ്ങൾ നടത്തി. കേരളീയ സമാജം, എൻവിയോൺമെൻറ് ഡെവലപ്മെൻറ് സെൻറർ, ബാബുൽ ബഹ്റൈൻ എന്നിവിടങ്ങളിലും ജൂൺ അഞ്ചിന് ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മനാമ കാപിറ്റൽ മുനിസിപ്പാലിറ്റിയിലും നടത്തിയ എക്സിബിഷനുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മന്ത്രാലയത്തിെൻറ മെമേൻറായും ലഭിച്ചു.ബഹ്റൈനിലെ വിവിധ സമ്മർ ക്യാമ്പുകളിൽ ക്രാഫ്റ്റ് ഡിസൈൻ ക്ലാസുകളും അസോസിയേഷനുകളിലെ വനിതാ വിഭാഗത്തിനുവേണ്ടി പരിശീലനങ്ങളും നടത്തിയിട്ടുണ്ട്. 

കുട്ടികാലത്ത് സ്റ്റാമ്പ് ശേഖരണവും നാണയ ശേഖരണവും ഹോബിയായിരുന്നു. വരയിലും താൽപര്യമുണ്ടായിരുന്നു. വിവാഹശേഷമാണ് ബഹ്റൈനിലെത്തിയത്. ഇവിടെ ഒഴിവുസമയം ഫലപ്രദമായി വിനിയോഗിക്കണം എന്ന തോന്നലുണ്ടായി. അതാണ് കരകൗശലനിർമാണത്തിലേക്കുള്ള വഴിയൊരുക്കിയത്. നാട്ടിൽ കിട്ടാത്ത നിരവധി വസ്തുക്കൾ ഇവിടെ ലഭ്യമാണ്. അതെല്ലാം ശേഖരിച്ച് വെക്കാറുണ്ട്. പിന്നീട് ഏതെങ്കിലും ക്രാഫ്റ്റിനായി ഉപേയാഗിക്കാറാണ് പതിവ്. താൽപര്യമുള്ളവർക്കെല്ലാം പരിശീലിക്കാവുന്ന മേഖലയാണിതെന്ന് സമീറ പറഞ്ഞു.

Tags:    
News Summary - waste products-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.