മനാമ: ബഹ്റൈനിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ തള്ളുന്ന മൂന്ന് യാർഡുകളും നിറഞ്ഞതായി റിപ്പോർട്ട്. ഇതുമൂലം ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ എടുത്തു മാറ്റാനാകാത്ത അവസ്ഥയാണ്. ബാർബാർ, സൽമാബാദ്, അസ്കർ എന്നിവടങ്ങളിലാണ് ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ തള്ളുന്ന സ്ഥലങ്ങളുള്ളത്. ഇൗ സാഹചര്യത്തിൽ തെൻറ മണ്ഡലത്തിൽ ഉപേക്ഷിക്കപ്പെട്ട 100 വാഹനങ്ങളെങ്കിലും സ്വന്തം ചെലവിൽ മാറ്റാൻ തയാറാണെന്ന് നോ ർതേൺ മുനിസിപ്പൽ കൗൺസിലർ താഹ അൽ ജുനൈദ് പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇതിന് മേൽനോട്ടം വഹിക്കാൻ ഒരു മുനിസിപ്പൽ ഇൻസ്പെക്ടർ വേണമെന്ന് മാത്രം. കാറുകൾ നീക്കാനുള്ള കമ്പനികളെ താൻ വാടകക്ക് എടുക്കാമെന്ന് ഇദ്ദേഹം കൗൺസിലിൽ പറഞ്ഞു. പ്രശ്നങ്ങൾ സ്വന്തം നിലയിൽ പരിഹരിക്കാൻ ആരും ശ്രമിക്കരുതെന്ന് ചെയർമാൻ മുഹമ്മദ് ബുഹമൂദ് പറഞ്ഞു. കാറുകൾ മാറ്റുന്ന സ്ഥലങ്ങളിൽ ഇനി സ്ഥലമില്ല എന്നത് പ്രശ്നം തന്നെയാണ്. ഇൗ സാഹചര്യത്തിൽ പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയം പ്രശ്ന പരിഹാരത്തിനായി പുതിയ സ്ഥലങ്ങൾ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.