മനാമ: ബഹ്റൈൻ മാളിലെ ഉൗർജലഭ്യതക്കായി 6.2 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള സൗേരാർജ പദ്ധതി സ്ഥാപിക്കാൻ കരാർ ഒപ്പിട്ടു.
സുസ്ഥിര ഉൗർജ അേതാറിറ്റി പ്രസിഡൻറ് ഡോ. അബ്ദുൽ ഹുസൈൻ ബിൻ അലി മിർസയുടെ രക്ഷാകർതൃത്വത്തിൽ മാജിദ് അൽ ഫുത്തൈം കമ്പനിയും യെല്ലോ ഡോർ എനർജി കമ്പനിയുമാണ് കരാർ ഒപ്പുവെച്ചത്. രാജ്യത്തെ ഏറ്റവും വലിയ സൗേരാർജ പദ്ധതിയാണിത്.
മാജിദ് അൽ ഫുത്തൈം ഹോൾഡിങ് ചീഫ് സസ്റ്റെയിനബിലിറ്റി ഒാഫിസർ ഇബ്രാഹിം അൽ സൂബി, മാജിദ് അൽ ഫുത്തൈം റീെട്ടയ്ലിലെ കാരിഫോർ ബഹ്റൈൻ ഡയറക്ടർ ജെറോം എക്കെൽ, യെല്ലോ ഡോർ എനർജി ചീഫ് കമേഴ്സ്യൽ റോറി മക്കാർത്തി, എക്കണോമിക് ഡെവലപ്മെൻറ് ബോർഡ് സി.െഎ.ഒ മഹ്മൂദ് അൽ അറാദി എന്നിവരും ചടങ്ങിൽ പെങ്കടുത്തു. വാണിജ്യസ്ഥാപനങ്ങളിൽ പ്രകൃതിദത്തമായ ഉൗർജസ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കാനുള്ള ലക്ഷ്യത്തിെൻറ ഭാഗമായാണ് പദ്ധതി സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.