രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: ലബനാന്റെ പരമാധികാരം സംരക്ഷിക്കണമെന്നും ഗസ്സയിൽ ഉടൻ വെടിനിർത്തലുണ്ടാകണമെന്നും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. സഫ്രിയ പാലസിൽ മുതിർന്ന ഉദ്യോഗസ്ഥരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു സായുധ സേനയുടെ പരമോന്നത കമാൻഡറായ അദ്ദേഹം. മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ നിർഭാഗ്യകരമാണ്. എത്രയും വേഗം ഇതിന് അവസാനമുണ്ടാകണം.
ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കണം. സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലും അന്താരാഷ്ട്രതലത്തിലും സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ കൈവരിക്കാൻ ലക്ഷ്യമിടുന്ന എല്ലാ ശ്രമങ്ങൾക്കും രാജ്യം പിന്തുണ നൽകും. ബഹ്റൈനിലെ ജനങ്ങളുടെ ഐക്യദാർഢ്യത്തിൽ ഹമദ് രാജാവ് അഭിമാനം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലും മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള ചർച്ച നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.