മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിന് എത്തിയ അമേരിക്കന്‍ വിദേശകാര്യ ആക്ടിങ് മന്ത്രി ജോണ്‍ സൊലീഫാനെ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ റിഫ പാലസില്‍ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷയോടെ മുന്നോട്ട് പോകുന്നതായി അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മേഖലയിലെ രാജ്യങ്ങളിലൊന്നാണ് ബഹ്റൈനെന്ന് അദ്ദേഹം അനുസ്മരിച്ചു. വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാന്‍ ട്രംപ് അധികാരത്തില്‍ വന്ന ശേഷം സാധിച്ചിട്ടുണ്ടെന്നും ഇരുപേരും വിലയിരുത്തി. മേഖലയിലെ സഖ്യ രാഷ്ട്രങ്ങളോട് തുറന്ന സമീപനമാണ് അമേരിക്ക പുലര്‍ത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
അമേരിക്കയുമായുള്ള ബന്ധം മേഖലയുടെ സമാധാനത്തിനും സുരക്ഷക്കും പ്രധാനമാണെന്ന് പ്രധാനമന്ത്രി വിലയിരുത്തി. അന്താരാഷ്ട്ര തലത്തില്‍ സമാധാന ശ്രമങ്ങള്‍ക്കായി ഏറ്റവും സഹകരിക്കുന്ന രാഷ്ട്രങ്ങളിലൊന്നാണ് സൗദി അറേബ്യ.സൗദിയുടെ സഹായവും പിന്തുണയും ബഹ്റൈന് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം നല്‍കുന്നുണ്ട്. അമേരിക്കയുമായി മികച്ച ബന്ധം പുലര്‍ത്തുന്ന മേഖലയിലെ രാഷ്ട്രങ്ങളുമായി സഹകരണത്തിെൻറ പാതയില്‍ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി ശുഭാപ്തി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.