പഞ്ചവർണ്ണപ്പൊടികൊണ്ട് കല്ലാറ്റ് മണികണ്ഠൻ കളമെഴുതി വിസ്മയം സൃഷ്ടിച്ചു

മനാമ: കേരള സോഷ്യൽ ആൻറ് കൾച്ചറൽ അസോസിയേഷെൻറ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇൗസ ടൗൺ ഇന്ത്യൻ സ്കൂളിൽ കേരളത് തിന്‍റെ അനുഷ്ഠാന കലയായ കളമെഴുത്തും പാട്ടും നടന്നു. ബഹ്റൈനിൽ ആദ്യമായാണ്‌ ഊ കലാരൂപം അരങ്ങേറുന്നത്. പ്രകൃതിദത്തമായ പഞ്ചവർണ്ണപൊടി കൊണ്ട് ആചാരാനുഷ്ഠാന തികവോടെ നടന്ന ചടങ്ങിന്‌ കളമെഴുത്ത് കലാകാരനായ കല്ലാറ്റ് മണികണ്ഠനും സംഘവും നേതൃത്വം നല്‍കി. അഞ്ചുതരം വര്‍ണ്ണപ്പൊടികള്‍ കൊണ്ട് ആരാധനാ മൂര്‍ത്തിയുടെ രൂപം നിലത്തുവരയ്ക്കുന്ന അനുഷ്ഠാനകലയാണ് കളമെഴുത്ത്. ചിത്രകലയിൽ നിപുണരായ കലാകാരന്മാര്‍ ഉപകരണങ്ങളൊന്നുമില്ലാതെ കൈ കൊണ്ടാണ് കളമെഴുത്ത് നടന്നത്. 225 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കളം ആറ് മണിക്കൂര്‍ കൊണ്ടാണ് നാലു പേരടങ്ങിയ കലാകാരന്മാര്‍ വരച്ചു തീര്‍ത്തത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കലാരൂപം കേരളത്തിന്‍റെ ചിത്രകലാപാരമ്പര്യത്തിന്‍റെ നിദര്‍ശനമാണെന്നും അവയെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്നും കെ.എസ്.സി.എ പ്രസിഡൻറ് പമ്പാവാസന്‍ നായര്‍ പറഞ്ഞു. സമകാലിക ജീവിതത്തില്‍ ഇത്തരം അനുഷ്ഠാനങ്ങള്‍ നടത്തുന്നത് സമൂഹത്തിന്‍റെ നന്മയ്ക്കും നാടിന്‍റെ അഭിവൃദ്ധിക്കും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കളമെഴുത്തും പാട്ടിനും സാക്ഷികളാകാൻ നിരവധിപേരാണ് എത്തിയത്.

Tags:    
News Summary - panchavarna pakitt-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.