മനാമ: അറിവിെൻറ ആഴമറിഞ്ഞ ധിഷണാശാലിയായ സോഷ്യലിസ്റ്റ് നേതാവായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. ജനത കൾചറൽ സെൻറർ ഓൺലൈൻ വഴി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ, സാഹിത്യ, മാധ്യമ രംഗങ്ങളിലടക്കം വെളിച്ചം വീശിയ ബഹുമുഖ പ്രതിഭയായിരുന്നു വീരേന്ദ്രകുമാർ. ‘ഗാട്ടും കാണാച്ചരടും’പോലുള്ള കൃതികളിലൂടെ സാമ്രാജ്യത്വത്തിെൻറ അധിനിവേശ നീക്കങ്ങളെ അദ്ദേഹം തുറന്നുകാട്ടി. വീരേന്ദ്രകുമാർ കേന്ദ്രമന്ത്രി ആയിരിക്കുമ്പോഴാണ് ഇ.എസ്.ഐയുടെ പരിമിതമായ സൗകര്യങ്ങളിൽനിന്ന് ഇന്നു കാണുന്ന രീതിയിൽ മികവുറ്റതാക്കി മാറ്റിയതെന്നും പ്രേമചന്ദൻ പറഞ്ഞു.
ജെ.സി.സി പ്രസിഡൻറ് സിയാദ് ഏഴംകുളം, ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, മാധ്യമപ്രവർത്തകരായ സോമൻ ബേബി, പി. ഉണ്ണികൃഷ്ണൻ, ജെ.സി.സി ജനറൽ സെക്രട്ടറി നജീബ് കാലായി, സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി, സി.വി. നാരായണൻ, ജമാൽ ഇരിങ്ങൽ, സേതുരാജ് കടക്കൽ, കോയ വേങ്ങര, മുഹമ്മദ് നിയാസ്, അബ്ദുൽ അസീസ്, മനോജ് വടകര എന്നിവർ പങ്കെടുത്തു.
ബഹ്റൈൻ കേരളീയ സമാജം അനുശോചിച്ചു
മനാമ: എം.പി. വീരേന്ദ്രകുമാറിെൻറ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം അനുശോചിച്ചു. കേരളത്തിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയ ബോധധാരയുടെ വക്താവും രാഷ്ട്രീയ പ്രവർത്തകർക്കിടയിലെ ധൈഷണിക സാന്നിധ്യവുമായിരുന്നു അദ്ദേഹം. ഒരേ സമയം രാഷ്ട്രീയത്തിലും വൈജ്ഞാനിക സാഹിത്യ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അപൂർവം വ്യക്തികളുടെ നിരയിൽ എക്കാലത്തും വീരേന്ദ്രകുമാർ ഓർമിക്കപ്പെടുമെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.വീരേന്ദ്രകുമാറിെൻറ പ്രഭാഷണങ്ങളും പുസ്തകങ്ങളും കേരളത്തിൽ ധൈഷണിക മേഖലക്ക് എന്നും മുതൽകൂട്ടായിരിക്കുമെന്ന് സമാജം സെക്രട്ടറി വർഗീസ് കാരക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.