മനാമ: മോര്‍ഫിന്‍ ഗുളിക കഴിച്ച കേസില്‍ പ്രതിയെ വെറുതെ വിടാന്‍ ഒന്നാം ഹൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. സിക്കി ള്‍ സെല്‍ രോഗിയായതിനാലാണ് കോടതി അനുഭാവ പൂര്‍വം കേസ് പരിഗണിച്ചത്. എന്നാല്‍ മയക്കുമരുന്ന് കലര്‍ത്തിയ ഗുളിക കൈവശം വെച്ചതിനും അത് വിൽപന നടത്തുകയും കഴിക്കുകയും ചെയ്തതിെൻറ പേരില്‍ സുഹൃത്തിന് 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.
മയക്കുമരുന്ന് കഴിച്ചതിെൻറ പേരിൽ മൂന്നാം പ്രതിയായ സുഹൃത്തിന് ഒരു വര്‍ഷം തടവിനും വിധിച്ചു. രണ്ടാം പ്രതി ഒന്നാം പ്രതിയില്‍ നിന്നും മയക്കുമരുന്ന് ചേര്‍ത്ത ഗുളിക വാങ്ങുന്നതിന് ധാരണയിലെത്തുകയും ഇത് പ്രകാരം മൂന്നാം പ്രതിയോടൊപ്പം ഇവര്‍ കാറില്‍ ഇരിക്കുകയും ചെയ്ത സമയത്താണ് പൊലീസ് ഇവരെ പിടികൂടിയത്. പ്രതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും പരിശോധനയില്‍ മയക്കുമരുന്ന് കഴിച്ചതായി ബോധ്യപ്പെടുകയും ചെയ്തിരുന്നു. രണ്ടാം പ്രതി കൈപ്പറ്റിയ മയക്കുമരുന്ന് ചേര്‍ത്ത ഗുളിക പൊലീസിന് കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.