മനാമ: കരിപ്പൂർ എയർപോർട്ടിൽ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കണമെന്ന് ഐ.സി.എഫ് ഗൾഫ് കൗൺസിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷമുണ്ടായ വിമാന അപകടത്തിെൻറ കാരണം പൈലറ്റിെൻറ പിഴവാണെന്ന് അന്വേഷണ റിപ്പോര്‍ട്ടിൽ വ്യക്തമായതോടെ നിര്‍ത്തിെവച്ച വലിയ വിമാനങ്ങളുടെ സര്‍വിസ് വീണ്ടും തുടങ്ങാൻ നടപടി സ്വീകരിക്കണം. കരിപ്പൂരിൽനിന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചും ചെറുവിമാനങ്ങൾ സര്‍വിസ് നടത്തുന്നത് യാത്രക്കാർക്ക് പലവിധത്തിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
അന്വേഷണ റിപ്പോര്‍ട്ടിൽ നിർദേശിച്ച റണ്‍വേ സെന്‍ട്രല്‍ ലൈന്‍ ലൈറ്റ് സ്ഥാപിക്കല്‍, റണ്‍വേ നീളം കൂട്ടല്‍ തുടങ്ങിയവ നടപ്പാക്കുന്നതിന് കേരള സർക്കാർ ആവശ്യമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഗൾഫ് സെക്ടറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിച്ചത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ്. ഇക്കാര്യത്തിൽ കേന്ദ്ര-കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഐ.സി.എഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.