മനാമ: ജോര്‍ദാൻ ഊര്‍ജ-ധാതുസമ്പദ് കാര്യ മന്ത്രി ഡോ. സാലിഹ് അലി ഹാമിദ് അല്‍ഖറാബിഷയുമായി വൈദ്യുത-ജലകാര്യ മന്ത്രി ഡേ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ ചര്‍ച്ച നടത്തി. അബൂദബിയില്‍ നടന്ന സുസ്ഥിര ഊര്‍ജ്ജ ഫോറത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച്ച. സൗരോര്‍ജ വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് ജോര്‍ഡനുമായി സഹകരിക്കുന്നതിനുള്ള താല്‍പര്യം അദ്ദേഹം പ്രകടിപ്പിച്ചു. ഈ മേഖലയില്‍ നേരത്തെ തന്നെ മുന്നേറ്റം നടത്താന്‍ സാധിച്ച രാജ്യമാണ് ജോര്‍ഡന്‍.
അതിനാല്‍ ആ അനുഭവ സമ്പത്ത് ബഹ്‌റൈന് ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സൗരോര്‍ജ വൈദ്യുത ഉല്‍പാദന മേഖലയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള നീക്കങ്ങളാണ് ബഹ്‌റൈനിലുള്ളതെന്ന് ഡോ. മിര്‍സ വ്യക്തമാക്കി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യൂതി ഉല്‍പാദനം നടത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ആലോചനയുണ്ട്.
100 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതി ആരംഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിക്കുന്നതിനുള്ള മൂന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വ്യക്തികള്‍ക്ക് സൗരോര്‍ജ പദ്ധതി ഉപയോഗപ്പെടുത്തുന്നതിന് ‘നെറ്റ് മീറ്ററിങ്’ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനും അനുവാദം നല്‍കും. പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളില്‍ സാങ്കേതിക സഹകരണം തുടരുന്നതിനും ഇരുമന്ത്രിമാരും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.