ഗൾഫ് എയർ ‘ടേക്ക് ഓഫ് സെയിൽ’ ഇന്നുമുതൽ

മനാമ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രമോഷൻ പദ്ധതിയായ ‘ടേക്ക് ഓഫ് സെയിൽ’ ഇന്ന് ആരംഭിക്കും. രാവിലെ 8:30 മുതൽ ലഭ്യമാകുന്ന ഈ പദ്ധതിയിലൂടെ 1.5 ലക്ഷം ടിക്കറ്റുകളാണ് കുറഞ്ഞ നിരക്കിൽ ലഭ്യമാവുക.

ഫെബ്രുവരി 26 മുതൽ മാർച്ച് 4 വരെയാണ് ബുക്കിങ് കാലാവധി. 2026 മാർച്ച് ഒന്ന് മുതൽ നവംബർ 30 വരെയാണ് യാത്രയുടെ കാലയളവ്. അബൂദബി 15 ദീനാർ, ലണ്ടൻ (ഗാറ്റ്‌വിക്) 35 ബി.ഡി, ഇസ്താംബുൾ 41 ബി.ഡി, കെയ്‌റോ 44 ബി.ഡി, ബാങ്കോക്ക് 66 ബി.ഡി എന്നിങ്ങനെയാണ് നിരക്ക്. യാത്രക്കാർക്ക് ഗൾഫ് എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ബഹ്‌റൈനിലെ അംഗീകൃത ട്രാവൽ ഏജന്റുകൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. 

Tags:    
News Summary - Gulf Air 'takes off sale' from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.