മനാമ: ബൂരിയിൽ ഗ്യാസ് പൈപ്പ് ലൈന്‍ സ്ഫോടനത്തെ തുടർന്ന് വീടിനും മറ്റും നാശമുണ്ടായവർക്ക് നഷ്ടപരിഹാരം നല്‍കി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ തൊഴില്‍ സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ ചെക്ക് കൈമാറി. 25 പേര്‍ ചെക്കുകള്‍ ഏറ്റുവാങ്ങി. ദക്ഷിണ മേഖല ഗവര്‍ണര്‍ അലി ബിന്‍ അബ്ദുല്‍ ഹുസൈന്‍ അല്‍അസ്ഫൂര്‍, ദക്ഷിണ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ജീറാന്‍, ബൂരി ചാരിറ്റി സൊസൈറ്റി ചെയര്‍മാന്‍ അബ്ദുറസൂല്‍ അഹ്മദ് അല്‍ഹുജൈരി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവരുടെ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് ധനസഹായം കൈമാറാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അപകടത്തിെൻറ വ്യാപ്തിയനുസരിച്ച് 2,000 ദിനാര്‍ വരെയാണ് നഷ്ടപരിഹാരം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.