മനാമ: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയെ നേരിടുന്ന കാര്യത്തിൽ ആഗോള തലത്തിൽ ബഹ്റൈന് മികച്ച നേട്ടം. ഇതുസംബന്ധിച്ച ബാസൽ എ.എം.എൽ സൂചികയിൽ അറബ് മേഖലയിൽ ഒന്നാം സ്ഥാനവും മിഡിൽ ഈസ്റ്റിൽ രണ്ടാം സ്ഥാനവും നേടി. തുടർച്ചയായ രണ്ടാം വർഷമാണ് ബഹ്റൈൻ ഇൗ നേട്ടം കൈവരിക്കുന്നത്.
കള്ളപ്പണം ഇടപാടുകളുടെ അപകടസാധ്യത അനുസരിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളെ വിലയിരുത്തുന്ന സ്വതന്ത്ര സൂചകമാണ് ബാസൽ എ.എം.എൽ. ഇതിൽ ബഹ്റൈൻ 4.5 പോയൻറാണ് നേടിയത്. ബഹ്റൈെൻറ മികച്ച റാങ്കിങ്ങിനെ തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പ്രശംസിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവക്കെതിരായ പോരാട്ടങ്ങൾ ഉൾപ്പെടെ നിരവധി മേഖലകളിൽ രാജ്യത്തിെൻറ അന്തർദേശീയ പദവി സ്ഥിരീകരിക്കുന്നതാണ് ഈ നേട്ടം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ മികച്ച നേതൃത്വവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ശക്തമായ നിർദേശങ്ങളുമാണ് ഇൗ നേട്ടം കൈവരിക്കാൻ സഹായിച്ചത്.
ദേശീയ കാഴ്ചപ്പാടിന് അനുസൃതമായി കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവക്കെതിരായ പോരാട്ടത്തിൽ ബഹ്റൈെൻറ പ്രാദേശികവും അന്തർദേശീയവുമായ പങ്ക് അവർ ശക്തിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ഭീകരവാദം, തീവ്രവാദം, അതിെൻറ ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവക്കെതിരായ കമ്മിറ്റി ചെയർമാനായ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫക്കും സെൻട്രൽ ബാങ്ക് ഒാഫ് ബഹ്റൈൻ ഗവർണർ റഷീദ് മുഹമ്മദ് അൽ മറാജിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.