മനാമ: റമദാനിലെ 27ാം രാവിൽ രാജ്യത്തെ വിവിധ പള്ളികളിൽ വിശ്വാസികളുടെ വൻ തിരക്ക് അനുഭവപ്പെട്ടു.മനാമയിലെ ‘സമസ്ത പള്ളി’ എന്നറിയപ്പെടുന്ന അബൂസുര്‍റ മസ്ജിദിൽ പ്രവാസികളെ ഉൾക്കൊള്ളാനാകാത്ത അവസ്ഥയായിരുന്നു. ഇവിടെ രാത്രി 10.15 മുതല്‍ പുലര്‍ച്ചെ വരെ നീണ്ട ആത്മീയ സംഗമത്തില്‍ പതിവ് ആരാധനകള്‍ക്കു പുറമെ ഇഅ്തികാഫ്, തസ്ബീഹ് നമസ്കാരം, ദിക്റ്- ദുആ മജ്ലിസ് തുടങ്ങിയവയും നടന്നു.
പ്രാർഥനകൾക്ക് ശറഫുദ്ദീന്‍ മുസ്ലിയാർ, സമസ്ത ബഹ്റൈന്‍ പ്രസിഡൻറ് ഫക്റുദ്ദീന്‍ കോയ തങ്ങൾ എന്നിവർ നേതൃത്വം നല്‍കി. പാശ്ചാതാപമെന്നാല്‍ നിലവിലെ മോശം അവസ്ഥയില്‍ നിന്ന് നല്ല അവസ്ഥയിലേക്ക് മാറുക എന്നാണ് അർഥമെന്ന് ഫഖ്റുദ്ദീൻ കോയ തങ്ങൾ പറഞ്ഞു.
ജീവിതത്തിൽ നന്മകള്‍ മാത്രം ചെയ്യാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത കേന്ദ്ര^ഏരിയ പ്രവര്‍ത്തകരും നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.