മനാമ: യുക്രെയ്നെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അഭയാർഥികളാകുന്ന യുക്രെയ്നികൾക്ക് ആവശ്യമായ സഹായമെത്തിക്കാൻ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ തീരുമാനിച്ചു.
യു.എന്നിന്റെ അഭ്യർഥന മാനിച്ച് ഹമദ് രാജാവിന്റെ നിർദേശപ്രകാരമാണ് തീരുമാനമെടുത്തതെന്ന് ആർ.എച്ച്.എഫ് ചെയർമാൻ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. യുക്രെയ്നികൾക്കും യുക്രെയ്നിൽ നിന്ന് യുദ്ധം മൂലം അഭയാർഥികളാകേണ്ടിവന്ന മറ്റു രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്കും വിവേചനമില്ലാതെ സഹായം നൽകും. ഒരു ദശലക്ഷം ദീനാറാണ് ഇതിനായി നൽകുക.
യു.എൻ ഹൈകമീഷറുടെ അഭയാർഥി കാര്യങ്ങൾക്കായുള്ള പ്രതിനിധി ഖാലിദ് ഖലീഫ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനോട് സഹായം ആവശ്യപ്പെട്ടിരുന്നതായി സെക്രട്ടറി ഡോ. മുസ്തഫ അസ്സയ്യിദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.