മനാമ: തദ്ദേശീയ ബഹ്റൈന്‍ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതില്‍ ബഹ്റൈന്‍ പാരമ്പര്യ-^സാംസ്കാരിക അതോറിറ ്റിയുടെ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്കി. സാഫിരിയ്യ പാലസില്‍ ബഹ്റൈന്‍ സാംസ്കാരിക-^പാരമ്പര്യ അതോറിറ്റി ചെയര്‍ പേഴ്സണ്‍ ശൈഖ മിയ ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക കാലിഗ്രഫിയും അറബ് എഴുത്തും ഉള്‍ച്ചേര്‍ന്ന പ്രത്യേക ഖുര്‍ആന്‍ പ്രതി അവര്‍ രാജാവിന് സമ്മാനിച്ചു.
മുഹറഖ് ഇസ്ലാമിക സാംസ്കാരിക തലസ്ഥാനം 2018 എന്ന പരിപാടിയോടനുബന്ധിച്ച് രൂപപ്പെടുത്തിയ ഖുര്‍ആൻ പ്രതിയാണിത്. കൂടാതെ സാംസ്കാരിക മേഖലയിലെ നിക്ഷേപം എന്ന പുസ്തകവും അവര്‍ രാജാവിന് സമ്മാനിച്ചു. രാജ്യത്തെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതിനും അതിെൻറ തനിമ നിലനിര്‍ത്തുന്നതിനും രാജാവ് നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണക്കും പ്രോല്‍സാഹനത്തിനും ശൈഖ മിയ നന്ദി രേഖപ്പെടുത്തി. ബഹ്റൈെൻറ ആഴത്തിലുള്ള പാരമ്പര്യം വരും തലമുറക്ക് മനസ്സിലാക്കിക്കൊടുക്കുന്ന തരത്തിലുള്ള ചരിത്ര അടയാളങ്ങള്‍ അതേ പടി സംരക്ഷിക്കുന്നതിന് അതോറിറ്റി സ്വീകരിച്ചു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഹമദ് രാജാവ് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.