മനാമ: മനുഷ്യാവകാശ മേഖലയില്‍ സൗദി അറേബ്യ കൈവരിച്ച നേട്ടം ശ്രദ്ധേയമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്കി. സൗദി മനുഷ്യാവകാശ അതോറിറ്റിയുടെയും മനുഷ്യക്കടത്ത് വിരുദ്ധ സമിതിയുടെയും ചെയര്‍മാന്‍ ഡോ. ബന്‍ദര്‍ ബിന്‍ മുഹമ്മദ് അല്‍ അബ്യാനെ കഴിഞ്ഞ ദിവസം സാഫിരിയ്യ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ആഴത്തിലുള്ള ബന്ധം ബഹ്റൈന് ഏറെ കരുത്ത് നല്‍കുന്നതാണെന്ന് രാജാവ് വ്യക്തമാക്കി. മനുഷ്യാവകാശ മേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. മനുഷ്യാവകാശ മേഖലയിലും മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും സൗദിയുടെ മുന്നേറ്റം പ്രതീക്ഷയുണര്‍ത്തുന്നതും അഭിമാനകരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.