മനാമ: മൂന്നാമത് ജി.സി.സി ഇന്റേണൽ ഡിസീസ് സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമാവും. എജുക്കേഷൻ പ്ലസിന്റെ സഹകരണത്തോടെ അറേബ്യൻ ഗൾഫ് യൂനിവേഴ്സിറ്റി ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിക്കുന്ന സമ്മേളനം മൂന്നു ദിവസം നീളും. വിവിധ രാജ്യങ്ങളിൽനിന്ന് പ്രമുഖ ഭിഷഗ്വരന്മാരും മെഡിക്കൽ മേഖലയിലുള്ള പ്രമുഖരും പങ്കെടുക്കും.
ഇത്തരമൊരു സമ്മേളനത്തിന് ആതിഥ്യമരുളാൻ കഴിഞ്ഞതിലുള്ള സന്തോഷം അറേബ്യൻ ഗൾഫ് യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. സഅദ് ബിൻ സുഊദ് ആൽ ഫുഹൈദ് പങ്കുവെച്ചു.
ആരോഗ്യകാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് സമ്മേളനം. 35 പഠനങ്ങളാണ് സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുക.
അമേരിക്ക, സൗദി എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് വിദഗ്ധരാണ് സമ്മേളനത്തിൽ മുഖ്യവിഷയാവതാരകർ. ഇന്റേണൽ രോഗങ്ങളും അത് കണ്ടുപിടിക്കുന്ന രീതിയും ശരിയായ ചികിത്സയും പരിചയപ്പെടുത്തുകയും ചികിത്സാ മേഖലയിൽ രൂപപ്പെട്ടുവന്ന പുതിയ പ്രവണതകൾ വിലയിരുത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.