മനാമ: ഒന്നര പതിറ്റാണ്ടായി പ്രവാസിയായ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി സി.കെ. സുനിലിന് റമദാൻ സമ്പൂർണ സമർപ്പണത്തിെൻറ മാസമാണ്. കഴിഞ്ഞ ആറുവർഷത്തോളമായി റമദാനിൽ മുടങ്ങാതെ വ്രതമനുഷ്ഠിക്കുന്നയാളാണ് സുനിൽ. നേരത്തെ സാർ അലൂമിനിയത്തിലായിരുന്നു ജോലി.അവിടെ ഒപ്പം ജോലി ചെയ്യുന്ന പലരും നോെമ്പടുക്കുന്നവരായിരുന്നു. അത് പ്രചോദനമായി. മാത്രവുമല്ല വിവിധ വിശ്വാസങ്ങളിലെ നല്ലതെന്തും സ്വീകരിക്കാനുള്ള താൽപര്യം നേരത്തെയുണ്ടായിരുന്നുവെന്ന് സുനിൽ പറഞ്ഞു.
പഠിക്കുന്ന കാലത്ത്, റമദാനിൽ സുഹൃത്തുക്കൾ അന്ന പാനീയങ്ങൾ ഉപേക്ഷിക്കുേമ്പാൾ, അതെങ്ങനെ സാധിക്കുന്നുവെന്ന് തോന്നിയിരുന്നു. പിന്നീട് പ്രവാസിയായി ബഹ്റൈനിലെത്തി. നിരവധി നോമ്പുകാരെ കണ്ടു. അങ്ങനെയാണ് വ്രതം എടുത്തുതുടങ്ങിയത്. ടൂബ്ലിയിൽ പാർട്ണർഷിപ്പിൽ ‘അത്താർ അലൂമിനിയം’ എന്ന സ്ഥാപനം നടത്തുന്ന സുനിൽ ഭാര്യക്കും മക്കൾക്കുമൊപ്പം ഹാജിയാത്തിലാണ് താമസിക്കുന്നത്.വീട്ടുകാർക്കും തെൻറ വ്രതാനുഷ്ഠാനം കൗതുകമാണെന്ന് സുനിൽ പറഞ്ഞു. വ്രതാനുഷ്ഠാന സമയത്ത് ശാരീരിക പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. ശാന്തതയാണ് എേപ്പാഴും അനുഭവപ്പെടുന്നത്.
അതുകൊണ്ട് വരും വർഷങ്ങളിലും നോമ്പുതുടരണമെന്നാണ് ആഗ്രഹമെന്ന് സുനിൽ പറഞ്ഞു. ബഹ്റൈനിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ ‘സംഗമം ഇരിങ്ങാലക്കുട’യുടെ ട്രഷറർ കൂടിയാണ് സുനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.