മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ പോയവര്‍ഷത്തെ സാഹിത്യ പുരസ്കാരം ഇന്ന് എഴുത്തുകാരനും വിമര്‍ശകനുമായ സക്കറിയക്ക് സമര്‍പ്പിക്കും. കലാ-സാഹിത്യ രംഗത്തും മലയാള ഭാഷക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് പുരസ്കാരം നല്‍കുന്നത്.ഇന്ന് രാത്രി എട്ടുമണിക്ക് സമാജം ഹാളിലാണ് പരിപാടി. എം .മുകുന്ദന്‍ ചെയര്‍മാനും ഡോ.കെ.എസ്.രവികുമാര്‍, പി.വി. രാധാകൃഷ്ണപിള്ള എന്നിവര്‍ അംഗങ്ങളുമായി കമ്മിറ്റിയാണ് സക്കറിയയെ 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരത്തിന് തെരഞ്ഞെടുത്ത്. 2000 മുതലാണ് സമാജം സാഹിത്യ പുരസ്ക്കാരം ഏര്‍പ്പെടുത്തിയത്. മുന്‍വര്‍ഷങ്ങളില്‍ എം.ടി.വാസുദേവന്‍നായര്‍, എം.മുകുന്ദന്‍, ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, കെ.ടി.മുഹമ്മദ്,സി.രാധാകൃഷ്ണന്‍, കാക്കനാടന്‍,സുകുമാര്‍ അഴീക്കോട്, സേതു, സച്ചിദാനന്ദന്‍, ടി.പത്മനാഭന്‍, പ്രഫ.എം.കെ.സാനു, കെ.ജി ശങ്കരപിള്ള, കാവാലം നാരായണപണിക്കര്‍ എന്നിവര്‍ക്കാണ് ഈ പുരസ്കാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.