'ഒരുപാട് ആലോചനകൾക്കുശേഷം ഞങ്ങൾ വേർപിരിയുന്നു'; വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് സാമന്ത

ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമയിലെ താരജോഡികളായ സാമന്തയും നാഗചൈതന്യയും തമ്മിൽ വേർപിരിയുന്നു. വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് സാമന്തതന്നെ രംഗത്ത് എത്തിയിട്ടുണ്ട്. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് താനും നാഗചൈതന്യയും ഭാര്യാ ഭർതൃ ബന്ധം ഉപേക്ഷിച്ച് വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്. നേരത്തേ തെലുങ്ക് മാധ്യമങ്ങൾ താരങ്ങളുടെ വിവാഹമോചനം സംബന്ധിച്ച വാർത്തകൾ നൽകിയിരുന്നു. നടപടിക്രമങ്ങളുശട ഭാഗമായി ഇരുവരും കുടുംബകോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാൽ സാമന്ത ഇത് നിഷേധിക്കുകയായിരുന്നു. 2017ലായിരുന്നു ഇരുവരുടേയും വിവാഹം.


'ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികൾക്കും, ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും ഭർത്താവും സ്വന്തം വഴികൾ പിന്തുടരാൻ തീരുമാനിച്ചു. ഞങ്ങൾക്കിടയിൽ 10 വർഷത്തെ സുഹൃദ്ബന്ധമാണുള്ളത്. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിെൻറ ശക്തിയും. അത് എപ്പോഴും നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു'-സാമന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

'ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഇൗ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി'-കുറിപ്പ് തുടരുന്നു.


മാനം, യേ മായ ചെസാവെ, ഓട്ടോനഗർ സൂര്യ തുടങ്ങിയ സിനിമകളിലെ സഹതാരങ്ങളായിരുന്നു സാമന്തയും നാഗ ചൈതന്യയും. തുടർന്ന് പ്രണയത്തിലായ ഇവർ വിവാഹം കഴിക്കുകയായിരുന്നു. തെലുങ്ക് സിനിമ വ്യവസായത്തിലെ അതിപ്രശസ്തരായ അകിനേനി കുടുംബത്തിലെ അംഗമാണ് നാഗചൈതന്യ. സൂപ്പർ താരം അകിനേനി നാഗാർജുനയാണ് പിതാവ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരുവരുടേയും വിവാഹ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ സോഷ്യല്‍ മീഡിയയിൽ നടക്കുകയായിരുന്നു.


ആദ്യമൊക്കെ ഗോസിപ്പായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരും എന്നും വാർത്ത പുറത്തുവന്നിരുന്നു. സാമന്ത അടുത്തിടെ അഭിനയിച്ച ആമസോൺ പ്രൈം സീരീസായ ഫാമിലി മാൻ വൻതോതിൽ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. സാമന്ത കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാൻ ശ്രമിക്കുമെന്നാണ് സൂചന. 

Tags:    
News Summary - Samantha Ruth Prabhu And Naga Chaitanya Announce Separation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.