ഹഥ് രസ് ബലാത്സംഗക്കേസ് പ്രതികളെ കാത്തിരിക്കുന്നത് ഹൈദരാബാദ് കേസ് പ്രതികളുടെ വിധി -കങ്കണ റണാവത്ത്

ലക്നോ: ഹഥ് രസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളെ കാത്തിരിക്കുന്നത് ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളുടെ അതേ വിധിയാണെന്ന് പ്രശസ്ത ബോളിവുഡ് നടി കങ്കണ റണാവത്ത്.

2019ലാണ് ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറായ 25കാരി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. അറസ്റ്റ് ചെയ്ത പ്രതികൾ പിന്നീട് പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.

'എനിക്ക് യോഗി ആദിത്യ നാഥ് സർക്കാറിൽ പരിപൂർണ വിശ്വാസമുണ്ട്. പ്രിയങ്ക റെഡ്ഡിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തി കത്തിച്ചവർ അതേ ഇടത്ത് തന്നെ വെടിവെച്ച് വീഴ്ത്തപ്പെട്ടതുപോലെ

അത്രയും ആവേശത്തോടെയുള്ള ഒരു നീതി തന്നെ ഹഥ് രസിലെ പെൺകുട്ടിക്കും ലഭിക്കണം' കങ്കണ ട്വീറ്റ് ചെയ്തു.

2019ലാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവവെറ്ററിനറി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. കേസിലെ പ്രതികളായ തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറേയും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളേയും ള്‍. നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതികൾ പിന്നീട് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.