മാന്നാർ മത്തായി സ്പീക്കിങ്ങിൽ സായ്കുമാറും ഇന്നസെന്‍റും മുകേഷും

മത്തായിച്ചന് വിടനൽകി ബാലകൃഷ്ണനും ഗോപാലകൃഷ്ണനും

കൊച്ചി: മത്തായിച്ചന് യാത്രയേകാൻ നിറകണ്ണുകളോടെ ബാലകൃഷ്ണനും ഗോപാലകൃഷ്ണനും. ഇന്നസെന്‍റിന്‍റെ താരമൂല്യമുയർത്തുന്നതിൽ എക്കാലത്തെയും മികച്ച സിനിമയായിരുന്ന മാന്നാർ മത്തായി സ്പീക്കിങ്ങിൽ മത്തായിച്ചനായി ഇന്നസെന്‍റും ഗോപാലകൃഷ്ണനായി മുകേഷും ബാലകൃഷ്ണനായി സായ്കുമാറും അവിസ്മരണീയ പ്രകടനമാണ് കാഴ്ചവെച്ചത്. മൂവരും ചേർന്ന ടീമിനെ മലയാളികൾ നെഞ്ചേറ്റുകയായിരുന്നു.

കടവന്ത്ര രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ തങ്ങളുടെ പ്രിയ മത്തായിച്ചനെ യാത്രയാക്കാൻ നിറകണ്ണുകളോടെയാണ് മുകേഷും സായ്കുമാറും എത്തിയത്. അദ്ദേഹത്തിന്‍റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ ഏറെനേരം ചെലവഴിച്ച ഇരുവരും പലപ്പോഴും കണ്ണീരടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ഇതിനിടെ എത്തിയ നടൻ കുഞ്ചനും ഇന്നസെന്‍റിന്‍റെ മൃതദേഹത്തിന് മുന്നിൽ നിയന്ത്രണംവിട്ടു പൊട്ടിക്കരഞ്ഞു.

Tags:    
News Summary - Balakrishnan, Gopalakrishnan and Matthaichan in mannar mathai speaking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.