മാലാഖയുടെ പീഡാനുഭവങ്ങൾ

രു രാത്രിയിലെ

മുഴുവനായി വിരിച്ചിട്ട

കൂരിരുട്ടിനെ ചുരുട്ടിക്കെട്ടി

ഭാണ്ഡക്കെട്ടും പേറി

ഓക്കുമരത്തിൻ രൂപവുമായി

ഗോൽഗോഥകയറുന്നവൾ

വഴിമധ്യേ തൂങ്ങിയാടുന്ന

ഉണക്കച്ചില്ലകൾ

നാണം മറയ്ക്കുവാനായി മാത്രമുള്ള

ബാക്കിയായ പച്ചച്ചിറകുകൾ

അഴുകിത്തുടങ്ങിയ വേരുകൾ

ഒരഴകൊഴമ്പൻ ചിത്രപ്പാടുകൾ

മണ്ണിൽ വരച്ച് നിരങ്ങി നിരങ്ങി

ഓരോ ചാട്ടവാറടിയിലും

നിശ്ശബ്ദതയുടെ തിമിരം ഉടലോടു ചേർന്നൊഴുകിയൊഴുകി

ആരൊക്കെയോ

നിർമിച്ചു നൽകിയ

പ്രകാശവലയം വൃഥാ

പൊയ്ക്കണ്ണീർ പൊഴിച്ച്

വളഞ്ഞുകുത്തിയ തായ്ത്തടി

കാഴ്ചമറച്ച്

നുകത്താൽ ബന്ധിക്കപ്പെട്ട്

എല്ലായ്പ്പോഴും തലകുനിച്ചു കുനിച്ച്

ഒരേയൊരു വഴിമാത്രം

കണ്ടു വലിഞ്ഞു കയറിക്കയറി

തൊണ്ടക്കുഴിയിലേ-

ക്കാഴത്തിലടിച്ചിറക്കുന്ന ആണികൾ..

കുരിശുമരണത്തിനു

തൊട്ടടുത്തനിമിഷമുള്ള

ഉയിർത്തെഴുന്നേൽപ്

തുടർന്നുകാണുന്ന

നാലു വശത്തേക്കുള്ള പാതകൾ

പരസ്പരം താങ്ങാവുന്ന

ചിറകുകൾ

മാലാഖ ഇങ്ങനെ മൊഴിഞ്ഞു

'' ഹേ... പെണ്ണുങ്ങേള,

നിങ്ങളുടെ നാലു ചിറകുകളും

വിടർത്തുവിൻ..

ചുറ്റിനുമുള്ള ദിക്കുകളെ

കാണുവിൻ

ഓരോ ശ്വാസകണികയിലും

നിങ്ങളുടെകൂടി

നാമമുണ്ടെന്നറിയുവിൻ''

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.