ഒറ്റുകാരൻ യൂദാസ്

മരക്കൊമ്പിൽ മൗനിയായിരുന്ന്

ഊളിയിട്ട് കൊക്കിലാക്കുന്നവൻ...


അകലം മാറി ആൾക്കൂട്ടത്തെ

സാകൂതം വീക്ഷിക്കുന്നവൻ...


ഉലൂക മൂളലുകളിൽ

വേലിറമ്പിൽ പമ്മുന്നവൻ...


സ്വസ്തിയുടെ നിർവാണത്തിൽ

കലപില കൂട്ടി അരികിലെത്തുന്നവൻ...


പന്തയത്തിൽ ഇരയോടൊപ്പവും

വേട്ടക്കാരനൊപ്പവും ഓടുന്നവൻ...


കണ്ണിമ വെട്ടാതെ കാത്തുകൊള്ളാ-

മെന്ന് നാവേറു ചൊന്നോൻ...

കൂടെ അൾത്താരയിൽ അരികി-

ലുറങ്ങാതെ കാവലിരുന്നവൻ...


രാത്രി വിളക്കിലെണ്ണ വറ്റാതെ

നളചരിതമാടിത്തിമിർത്തവൻ...


ഒറ്റക്കുറുക്കനോരിയിടലിൽ

പണ്ട് കൊട്ടകം കുലുക്കിയവൻ...


ഇന്ന്, നിങ്ങളിലുണ്ടോ?


വറുതിയിൽ, കൊടും വേനലിൽ

യുദ്ധംതീർത്ത് ഏമ്പക്കം വിട്ട്,

അത്താഴവിരുന്നിൽ വിളമ്പുകാരനൊപ്പം

സെൽഫിയെടുത്തവൻ,

ഒറ്റുകാരൻ...

l


(കഥ, കവിത, പുസ്തകാസ്വാദനം തുടങ്ങി വായനക്കാരുടെ സ്വതന്ത്ര രചനകൾ മാധ്യമം ഓൺലൈനിൽ പ്രസിദ്ധീകരിക്കാനായി online@madhyamam.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫോട്ടോയും ഫോൺനമ്പറും സഹിതം അയക്കാം...)

News Summary - Ottukaran Judas Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.