അവിശ്വാസം

തുഭേദങ്ങളിലൊക്കെയും

നീ കുടയാകുമെന്നു

മോഹിപ്പിച്ചതിനാലാണ്

നിന്റെ ചില്ലകളിലെന്റെ

കുഞ്ഞുങ്ങൾക്കായി

കൂടൊരുക്കിയത്.


ഒരുനാൾ

ഋതുമോഹത്താൽ

നീ ഉടയാടകളുരിഞ്ഞപ്പോളാണ്

നിന്നെ ഞാൻ

മനസ്സിലാക്കിയത്.


തുറന്നയാകാശത്തിനു കീഴെ

പകൽച്ചൂടിലും

പേമാരിയിലും

കഴുകൻകണ്ണിലും

ഈ അവിശ്വാസത്തിന്റെ

ചില്ലയിൽത്തന്നെ

ഞാനവർക്കു കരുതലാകും.


വസന്തത്തിന്‍റെ

കൈപിടിച്ചു

നീയിലകളുമായി

നൃത്തംവെക്കുമ്പോൾ

നിന്നെയുപേക്ഷിച്ച്

ഞാനെന്റെ കുഞ്ഞുങ്ങളുമായി

ആകാശത്തിന്‍റെ

അതിരുതേടിപ്പോകും.


ഒറ്റയ്ക്കായാലും

ജീവിക്കുകയെന്നതാണ്

മുഖ്യമെന്ന്

ഞാനവരെ പഠിപ്പിക്കും.


(കഥ, കവിത, പുസ്തകാസ്വാദനം തുടങ്ങി വായനക്കാരുടെ സ്വതന്ത്ര രചനകൾ മാധ്യമം ഓൺലൈനിൽ പ്രസിദ്ധീകരിക്കാനായി online@madhyamam.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫോട്ടോയും ഫോൺനമ്പറും സഹിതം അയക്കാം...)

Tags:    
News Summary - avishwasam malayalam poem by kinavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.