പ്രദീപ് സിങ് 

ഉച്ചത്തിൽ പാട്ടു വെച്ചതിലെ തർക്കം; പഞ്ചാബിൽ യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി

ജലന്ധർ: ഉച്ചത്തിൽ പാട്ടു വെച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പഞ്ചാബിലെ ആനന്ദ്പൂർ സാഹിബിൽ യുവാവിനെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി. പ്രദീപ് സിങ് എന്ന 24 കാരനാണ് കൊല്ലപ്പെട്ടത്. കനേഡിയൻ പൗരത്വമുള്ള ഇയാൾ ഫെബ്രുവരിയിൽ ഇന്ത്യയിൽ തിരിച്ചെത്തിയതായിരുന്നു.

തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് കൊലപാതകം നടന്നത്. ഒരുകൂട്ടം ആളുകൾ ഉച്ചത്തിൽ പാട്ടുവെച്ചത് പ്രദീപ് സിങ് ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് വാക്കേറ്റമുണ്ടാവുകയും ഇയാൾ ക്രൂര മർദനത്തിനിരയാകുകയുമായിരുന്നു.

വിവരം ലഭിച്ച് സ്ഥലത്തെത്തിയപ്പോൾ മാരകമായി പരിക്കേറ്റ നിലയിലായിരുന്നു യുവാവെന്ന് പൊലീസ് പറഞ്ഞു. മൊഴി രേഖപ്പെടുത്താൻ ഈ സാഹചര്യത്തിൽ സാധിച്ചില്ല. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

മർദനത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

Tags:    
News Summary - youth lynched in Punjab's Rupnagar over objection to loud music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.