വള്ളിക്കുന്ന്: വള്ളിക്കുന്ന് സഹകരണ ബാങ്കിന്റെ ആനങ്ങാടി ശാഖയിൽനിന്ന് മുക്കുപണ്ടം വെച്ച് 24 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വള്ളിക്കുന്ന് ആനങ്ങാടി സ്വദേശിനിയാണ് പണം തട്ടിയെടുത്തതെന്നു കാണിച്ച്, ബാങ്ക് അധികൃതർ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി. ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടം ആണെന്ന് മനസ്സിലായത്. 2021 നവംബർ മുതൽ വിവിധ സമയങ്ങളിലായി 90ഓളം പവൻ സ്വർണം പണയം വെച്ചാണ് ഇവർ 24 ലക്ഷം രൂപ സ്വർണ വായ്പ എടുത്തത്. ബാങ്കിൽ വായ്പക്ക് വരുമ്പോൾ അവർ കൊണ്ടുവരുന്ന സ്വർണം പരിശോധിക്കാൻ അപ്രൈസർ നിലവിൽ ഇല്ല. വായ്പ വെച്ച സ്വർണം പിന്നീട് ബാങ്ക് അധികൃതർ പരിശോധിക്കുകയാണ് പതിവ്. ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം ആണെന്ന് മനസ്സിലായത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.