എക്സൈസ് സംഘം പ്രതികളുമായി

പത്തരക്കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ

മഞ്ചേരി: പത്തരക്കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ എക്സൈസിെൻറ പിടിയിൽ. വള്ളിക്കുന്ന് ചെട്ടിപ്പടി ബൈത്തുൽ ലാമിയ വീട്ടിൽ അമീർ (36), തിരൂരങ്ങാടി നെടുവ ചേരമംഗലം എളിമ്പാട്ടിൽ വീട്ടിൽ ഇ. അഷ്‌റഫ് (43), തമിഴ്നാട് തേനി വടക്കുതറ വീഥിയിൽ മുരുകേശ്വരി (45) എന്നിവരെയാണ് മഞ്ചേരി കച്ചേരിപ്പടി ബൈപാസിൽനിന്ന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് കമീഷണറുടെ നിർദേശപ്രകാരം ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാത്രി നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

ഓണം വിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിൽനിന്നാണ് കഞ്ചാവ് വിൽപനക്കായി എത്തിച്ചത്. വിപണിയിൽ ആറു ലക്ഷത്തോളം രൂപ വിലവരും.

രാത്രി സ്ത്രീകളെ ഉപയോഗിച്ച് ഇത്തരത്തിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യം വിവരം നേരേത്ത ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കേസ് അന്വേഷണത്തിെൻറ ഭാഗമായി ഒരു സംഘത്തെ തമിഴ്നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. നിഗീഷ് പറഞ്ഞു. മലപ്പുറം ഇൻറലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടർ ഷഫീഖ്, ജെ.ഇ.സി സ്‌ക്വാഡ് അംഗം ടി. ഷിജുമോൻ, സർക്കിൾ ഓഫിസിലെ പ്രിവൻറിവ് ഓഫിസർ രാമചന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ഷബീറലി, സബീർ, റെജിലാൽ, വനിത സിവിൽ എക്സൈസ് ഓഫിസർ നിമിഷ, മലപ്പുറം ഐ.ബി പ്രിവൻറിവ് ഓഫിസർമാരായ സന്തോഷ്‌, ശ്രീകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Three persons, including a woman, were arrested with 10 kg of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.