കോയമ്പത്തൂർ: ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു. അവിനാശി റോഡില്‍ ചിന്നിയപാളയം ചെക്പോസ്റ്റിന് സമീപമാണു സംഭവം. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് നടന്ന സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
റോഡിൽ കിടന്ന അർധ നഗ്ന മൃതദേഹത്തില്‍ പിറകെ വന്ന രണ്ട് വാഹനങ്ങള്‍ കയറി ഇറങ്ങുകയും ചെയ്തു. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
യുവതിയുടെ മുഖവും തലയും പൂർണമായി തകർന്ന നിലയിലാണ്. മൃതദേഹത്തിൽ നിരവധി പാടുകൾ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പീളമേട് പൊലീസ്, യുവതിയുടെ ബന്ധുക്കളെയും മൃതദേഹം റോഡിൽ തള്ളിയ കാറും കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ്. രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.