ഗുണ്ടാസംഘത്തിന്‍റെ ക്രൂരമര്‍ദനത്തിനിരയായ മേരി

കൊച്ചുമകനെ തേടിയെത്തിയ മുത്തശ്ശിയെ ഗുണ്ടാസംഘം അതിക്രൂരമായി മര്‍ദിച്ചു

വെള്ളറട: കൊച്ചുമകനെ തേടിയെത്തിയ മുത്തശ്ശിയെ രണ്ടംഗ ഗുണ്ടാസംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. പനച്ചമൂട് പാറവിള മേക്കെ പുത്തന്‍ വീട്ടില്‍ മേരി(60)ക്കാണ് ഗുണ്ടാസംഘത്തിന്‍റെ മര്‍ദനമേറ്റത്. ഗുരുതര പരിക്കേറ്റ വയോധികയെ വെള്ളറട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ഏപ്രിലില്‍ മേരിയുടെ കൊച്ചുമകനായ രഞ്ജിത്തി (18)നെ ഇതേ ഗുണ്ടാസംഘം മര്‍ദിച്ചത് സംബന്ധിച്ച കേസ് നിലനില്‍ക്കെയാണ് വയോധികയെ ക്രൂരമായി മര്‍ദിച്ച് അവശയാക്കിയത്. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗുണ്ടാസംഘാംഗങ്ങളായ ഡോവിഡ് ലിറ്റി, ജോസ് എന്നിവര്‍ രണ്ട് ദിവസം മുമ്പ് കൊടിഞ്ഞമൂല സ്വദേശിയായ രാജന്‍ എന്നയാളെ വാൾ ഉപയോഗിച്ച് കൊല്ലുവാന്‍ ശ്രമം നടത്തിയതായും പരാതിയുണ്ട്. നിരവധി കേസുകളിൽ പ്രതികളായ ഇവർ എപ്പോഴും വാളുവായിട്ടാണ് നടക്കുന്നതെന്ന് അക്രമണത്തിന് ഇരയായവര്‍ പറയുന്നു.

അതേസമയം, ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കെട്ടിടത്തില്‍ നിന്ന് വീണ് നടുവൊടിഞ്ഞ് എട്ട് വര്‍ഷമായി കിടപ്പിലായ മകനെ പരിപാലിക്കേണ്ടതിനാൽ മേരി വീട്ടിലേക്ക് മടങ്ങിപോയെന്നാണ് വിവരം.

Tags:    
News Summary - The grandmother was brutally beaten by the goons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.