പെരുമ്പിലാവിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: ഒരാൾകൂടി പിടിയിൽ

കുന്നംകുളം: പെരുമ്പിലാവ് കൊരട്ടിക്കരയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. ചാട്ടുകുളം വശ്യംവീട്ടിൽ മൻസിഫിനെയാണ് (24) സി.ഐ യു.കെ. ഷാജഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ജൂൺ 19ന് രാത്രി എട്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. കൊരട്ടിക്കരയിൽ വെച്ച് കടവല്ലൂർ പടിഞ്ഞാറ്റുമുറി പരിത്തൂർ വീട്ടിൽ ഷൈജനെ (50) വ്യക്തിവൈരാഗ്യത്തെ തുടർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതാണ് സംഭവം. വാൾകൊണ്ട് വെട്ടേറ്റ ഷൈജൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഈ കേസിലെ അഞ്ചാം പ്രതിയാണ് മൻസിഫ്. ആക്രമണ സംഭവമറിഞ്ഞ് എത്തിയ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ പെരുമ്പിലാവ് പാതാക്കരയിൽ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. പിന്നീട് ഉദ്യോഗസ്ഥന്‍റെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ കുന്നംകുളം നഗരത്തിൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറെ ഗുരുതരമായി ആക്രമിച്ച സംഘത്തിലും മൻസിഫ് ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഈ കേസിൽ നാലുപേരെ പൊലീസ് പിടികൂടിയിരുന്നു.

Tags:    
News Summary - one more arrested for murder attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.