കുറ്റിപ്പുറം: കുഴൽപ്പണവുമായി വന്നയാളെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. തവനൂർ കടകശ്ശേരി ചാക്കയിൽ അക്ബറിനെയാണ് (35) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം തവനൂർ കടകശ്ശേരിയിൽ കുഴൽപ്പണ വിതരണത്തിനെത്തിയ മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശിയെ തട്ടിെക്കാണ്ടുപോയി മർദിച്ചവശനാക്കി പാലക്കാട് കോങ്ങാട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും മറ്റും പിന്നീട് പൊലീസ് പാലക്കാട് ഭാഗത്ത് നിന്ന് പിടിച്ചെടുത്തു. അക്ബറിെൻറ കൂട്ടുപ്രതിയായ കോങ്ങാട് പൂളക്കുണ്ട് വിജേഷ് (24) നേരത്തെ അറസ്റ്റിലായിരുന്നു.
ഇയാൾ മുമ്പും കുഴൽപ്പണ കവർച്ചക്കേസിൽ പ്രതിയാണ്. കേസിലെ മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.