ഹോട്ടൽ മുറിയിലെ കൊലപാതകം: പ്രതിക്ക് മൂന്ന് മാസത്തിനുശേഷം ജാമ്യം

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ ഗായത്രിയെന്ന യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചു.

കൊല്ലം ചമ്പാൻതോടി വീട്ടിൽ പ്രവീണിനാണ് കോടതി മൂന്ന് മാസത്തിനുശേഷം ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് മറ്റ്‌ ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഭാവിയിൽ നടക്കാൻ പോകുന്ന വിചാരണക്കായി പ്രതിയെ ജയിലിൽ കിടത്തുന്നത് നീതിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് ഗായത്രിയെ കഴുത്തിൽ കുരുക്കിട്ട് പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. ഗായത്രിയുമായുള്ള ബന്ധം വിവാഹിതനായ പ്രവീൺ രഹസ്യമായി തുടരാൻ ആഗ്രഹിച്ചിരുന്നെങ്കിലും യുവതി വിവാഹത്തിനായി സമ്മർദം ചെലുത്തിയതാണ് കൊലക്ക് കാരണമായതെന്നാണ് പൊലീസ് കേസ്.

Tags:    
News Summary - Murder in the Hotel Room: Accused granted bail after three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.