തിരുവല്ല: തിരുവല്ലയിലെ തേവേരിയിൽ റോഡിലേക്ക് വീണ മരം വെട്ടിമാറ്റുന്നത് സംബന്ധിച്ച തർക്കത്തിനിടയിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിലായി. തേവേരി പള്ളിവിരുത്തിയിൽ വീട്ടിൽ ജോളി എന്നു വിളിക്കുന്ന തോമസ് വി. ഉമ്മ(56)നെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.
പുളിന്തറ വീട്ടിൽ സതീഷ് കുമാറി (47)നെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. തോമസ് വി ഉമ്മന്റെ പുരയിടത്തിൽ നിന്നിരുന്ന ആഞ്ഞിലി മരം വ്യാഴാഴ്ച രാത്രി റോഡിലേക്ക് കടപുഴകി വീണിരുന്നു. ഇത് വെട്ടിമാറ്റാനായി ഇന്ന് രാവിലെ പത്തരയോടെ തിരുവല്ലയിൽ നിന്നുള്ള അഗ്നിശമനസേന എത്തി. മരം മുറിച്ചു നീക്കുന്നതിന് തോമസ് തടസം പറഞ്ഞു.
സംഭവത്തിൽ ഇടപെട്ട വാർഡ് മെമ്പറെ തോമസ് അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത സതീഷിനെ തോമസ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തലക്ക് സാരമായി സതീശനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.