വിജയകുമാർ
കഴക്കൂട്ടം: കഴക്കൂട്ടം ജങ്ഷനിൽ ഗൃഹനാഥൻ ചവിട്ടേറ്റുമരിച്ച സംഭവത്തിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൊല്ലം നടുവിലശ്ശേരി തൃക്കരുവ സ്വദേശി വിജയകുമാറിനെയാണ് (48) കോടതി റിമാൻഡ് ചെയ്തത്. ഞായറാഴ്ച രാവിലെ പത്തരയോടെ ദേശീയപാതക്ക് സമീപത്താണ് സംഭവം. പാതക്കരികിൽനിന്ന ഭുവനചന്ദ്രനെ (62) വാക്കുതർക്കത്തിനിടെ വിജയകുമാർ ചവിട്ടി വീഴ്ത്തുകയായിരുന്നു.
വയറ്റിൽ ശക്തമായ ചവിട്ടേറ്റ ഭുവനചന്ദ്രൻ മെഡി. കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കഴക്കൂട്ടം ഭാഗത്ത് അലഞ്ഞുതിരിഞ്ഞ് ആക്രി പെറുക്കി വിറ്റിരുന്നയാളാണ് പ്രതി വിജയകുമാർ. കൊല്ലം അഞ്ചാലുംമൂടിന് സമീപം തൃക്കരുവയിൽനിന്നാണ് ഇയാളെ പിടികൂടിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഭുവനചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.