ദുബൈ: സി.ഐ.ഡി ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി നാലംഗ സംഘം ഏഷ്യക്കാരന്റെ ഒരു കിലോ സ്വർണം തട്ടിയെടുത്ത കേസിൽ പിടിയിലായ പ്രതികൾക്ക് ദുബൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. മോഷ്ടിച്ച സ്വർണത്തിന്റെ മൂല്യമായ 2.15ലക്ഷം ദിർഹം പിഴയടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദ സംഭവം. ജ്വല്ലറി നടത്തിപ്പുകാരാണെന്ന് പറഞ്ഞാണ് സ്വർണം ആവശ്യപ്പെട്ട് ഏഷ്യക്കാരനെ പ്രതികൾ ബന്ധപ്പെട്ടത്.
ഇതേ തുടർന്ന് കറാമയിലെ ജ്വല്ലറി പരിസരത്ത് കൂടിക്കാഴ്ചക്ക് സമ്മതിക്കുകയായിരുന്നു. എന്നാൽ അതിനിടയിൽ പൊലീസാണെന്ന് പരിചയപ്പെടുത്തി ചിലരെത്തി സ്വർണം തട്ടുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പൊലീസ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.