ഷിഹാബുദ്ദീൻ

സാമ്പത്തിക തട്ടിപ്പ്: വിദേശത്ത് കഴിഞ്ഞയാൾ പിടിയില്‍

ചങ്ങരംകുളം: സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നയാൾ വർഷങ്ങൾക്ക് ശേഷം ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. കുമരനല്ലൂർ സ്വദേശി ഷിഹാബുദ്ദീനാണ് (36) പിടിയിലായത്.

2015ലായിരുന്നു കേസിനാസ്പദമായ സംഭവം. ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ രണ്ട് പേരിൽ നിന്ന് ഒരു കോടി 75 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായാണ് പരാതി. പണം നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും പങ്കാളികളാക്കാത്തതിനെ തുടർന്ന് ഇരുവരും ചങ്ങരംകുളം െപാലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിനിടെ ഷിഹാബുദ്ദീൻ മലേഷ്യയിലേക്ക് കടന്നിരുന്നു. തുടർന്ന് ചങ്ങരംകുളം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് വെക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. ചങ്ങരംകുളം എസ്.ഐ ഹരിഹരസൂനു, സീനിയർ സി.പി.ഒ ഉദയകുമാർ, സി.പി.ഒ ലിനീഷ് എന്നിവരുടെ നേതൃത്വത്തിൽ ചെെന്നെയിലെത്തിയാണ് കസ്റ്റഡിയിലെടുത്ത് ചങ്ങരംകുളത്ത് എത്തിച്ചത്. പൊന്നാനി കോടതിയിൽ ഹാജരാക്കി. 

Tags:    
News Summary - Financial fraud: Man arrested in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.