പാലക്കാട്: 17 വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം കാണിച്ച കേസിൽ വയോധികന് എട്ട് വർഷം കഠിന തടവും 36,000 രൂപ പിഴയും. തത്തമംഗലം ആറാംപാടം വടക്കെക്കാട് വീട്ടിൽ രാജനെ (65) ആണ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സജ്ജുവാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ പത്ത് മാസം അധിക കഠിന തടവ് അനുഭവിക്കണം. പിഴ തുക ഇരക്ക് നൽകാനും വിധിച്ചു. 2018 ആഗസ്റ്റിലാണ് കേസ്സിനാസ്പദമായ സംഭവം. അന്നത്തെ ചിറ്റൂർ പൊലീസ് സബ് ഇൻസ്പെക്ടർ എൻ.ആർ. സുജിത്താണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ശോഭന ഹാജരായി. പ്രോസിക്യൂഷൻ നടപടി എ.എസ്.ഐ സതി, എസ്.സി.പി.ഒ രാമചന്ദ്രൻ എന്നിവർ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.