കായംകുളം: വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കടുവിനാൽ മലവിള വടക്കതിൽ ഷീജാലയത്തിൽ സഞ്ജുവിനെ (സച്ചു -30) കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി. ഇയാൾക്കെതിരെ വള്ളികുന്നം, നൂറനാട്, കുറത്തികാട്, മലപ്പുറം വളാഞ്ചേരി സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. വധശ്രമം, ആക്രമണം, മയക്കുമരുന്ന് കച്ചവടം തുടങ്ങിയവയാണ് കേസുകൾ.
കുറ്റകൃത്യങ്ങളിലൂടെ നാടിന്റെ സമാധാന ജീവിതം തകർക്കുന്ന നടപടി തുടരുന്നതാണ് കരുതൽ തടങ്കലിന് കാരണമായത്. തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.