Representational Image

കൃത്രിമ രേഖ നിർമിച്ച് ആൾക്കടത്ത്; ഒരാൾ അറസ്റ്റിൽ

ദോഹ: ഫാമിലി വിസ സ്വന്തമാക്കുന്നതിന് വ്യാജ രേഖകൾ നിർമിച്ചു നൽകിയ സംഭവത്തിൽ ഏഷ്യൻ പൗരൻ അറസ്റ്റിൽ. കുടുംബങ്ങളെ കൊണ്ടുവരാൻ നിയപരമായി യോഗ്യതയില്ലാത്ത താമസക്കാർക്ക് ഔദ്യോഗിക രേഖകൾ കൃത്രിമമായി നിർമിച്ചു നൽകിയ കേസിലാണ് അറസ്റ്റ്. ഇയാളിൽ നിന്ന് ഐ.ഡി കാർഡുകൾ, പ്രമാണങ്ങൾ, ബാങ്ക് സ്റ്റേറ്റ്മെന്റ്, സർട്ടിഫിക്കറ്റ്, ശമ്പള സർട്ടിഫിക്കറ്റുകൾ എന്നിവ കണ്ടെടുത്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സി.ഐ.ഡിയാണ് പിടികൂടിയത്. ഇയാളുമായി ബന്ധപ്പെടുകയും പണം നൽകുകയും ചെയ്ത 51 പേരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്തു. തുടർ നടപടികൾക്കായി പിടികൂടിയ വസ്തുക്കൾ സഹിതം എല്ലാവരെയും ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അധികൃതർ അറിയിച്ചു.  

Tags:    
News Summary - Creating an artificial document and handing it over to the person; One is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.