പാലക്കാട്: രേഖകളില്ലാതെ ട്രെയിനിൽ കടത്തികൊണ്ടുവന്ന 16 ലക്ഷം രൂപ പിടികൂടി. തമിഴ്നാട് തൃശ്ശനാപ്പള്ളി ഒറയൂർ സാലയ് സ്വദേശി ഫാറൂഖിനെ (48) ആർ.പി.എഫ് അറസ്റ്റുചെയ്തു. ചെന്നൈ എഗ്മോർ-മംഗലാപുരം ലിങ്ക് എക്സ്പ്രസിൽ തൃശ്ശനാപള്ളിയിൽനിന്ന് പരപ്പനങ്ങാടിയിലേക്ക് ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്നു ഫാറൂഖ്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽ പത്രക്കടലാസിൽ പൊതിഞ്ഞ് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു പണം സൂക്ഷിച്ചിരുന്നത്.
പണം കൈവശം വെക്കാനുള്ള രേഖകൾ ഉണ്ടായിരുന്നില്ലെന്നും ആർ.പി.എഫ് അധികൃതർ പറഞ്ഞു. പിടിച്ചെടുത്ത പണവും പ്രതിയെയും തുടരന്വേഷണത്തിനായി ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിങ് അസിസ്റ്റന്റ് ഡയറക്ടർ പാലക്കാടിന് കൈമാറി. ആർ.പി.എഫ് സി.ഐ സൂരജ് എസ്. കുമാർ, എസ്.ഐ ടി.എം. ധന്യ, എ.എസ്.ഐ സജി അഗസ്റ്റിൻ, വനിതാ കോൺസ്റ്റബിൾ വീണ ഗണേഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.