നെടുമ്പാശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാള്‍ കൂടി പിടിയില്‍. ഷാര്‍ജയില്‍ നിന്നെത്തിയ താജു തോമസ് എന്നയാളെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് കൊടുവള്ളി ഏരേക്കക്കുടി മുഹമ്മദ് ഹാരീസ് (37) നെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പതിനാലായി. സ്വർണ്ണക്കടത്തായിരുന്നു സംഭവത്തിന്‍റെ പിന്നിലെന്നാണ് അന്വേഷണത്തിൽ നിന്നും പോലിസിന് ലഭിക്കുന്ന വിവരം.
തട്ടിക്കൊണ്ടുപോയ സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടര്‍ന്ന് ആളുമാറിയാണ് താജു തോമസിനെ പിടികൂടിയാതെന്നാണ് അന്വേഷണത്തിൽ നിന്നും വെളിവാകുന്നത്.
ആലുവ ഡി.വൈ.എസ്.പി ശിവന്‍കുട്ടി, നെടുമ്പാശ്ശേരി ഇന്‍സ്പെക്ടര്‍ പി.എം.ബൈജു, എ.എസ്.ഐ മാരായ ബാലചന്ദ്രൻ, സാബു, സി.പി.ഒ മാരായ മിഥുൻ, മധുസൂദനന്‍, സിനോജ്, ഫ്രാൻസിസ്എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.