ചെങ്ങന്നൂർ: സംസ്ഥാന വ്യാപകമായി 10 കോടിയോളം രൂപയുടെ തൊഴിൽ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ തമിഴ്നാട് പൊലീസ് പിടികൂടി. എഫ്.സി.ഐ മുന്‍ ബോര്‍ഡ് അംഗം എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടക്കാവില്‍ വീട്ടില്‍ ലെനിന് മാത്യുവാണ് തിങ്കളാഴ്ച രാവിലെ 11ഓടെ പിടിയിലായത്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് മലേഷ്യയിലേക്കുള്ള വിമാനത്തില്‍ യാത്രക്ക് എത്തിയപ്പോഴാണ് പിടിയിലായത്.
ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ, റെയില്‍വേ തുടങ്ങിയ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ തൊഴില്‍ വാഗ്ദാനം ചെയ്ത് നിരവധിപേരില്‍നിന്ന് കോടികള്‍ തട്ടിയ കേസില്‍ നാളുകളായി ഒളിവില്‍ കഴിയുകയായിരുന്നു. ലെനിന് മാത്യുവിനെ കസ്റ്റഡിയില്‍ വാങ്ങാൻ ചെങ്ങന്നൂര്‍ പൊലീസ് തിരുച്ചിറപ്പള്ളിയിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.