വധശ്രമക്കേസിലെ പ്രതി പിടിയിൽ

തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസിലെ പ്രതി പിടിയിലായതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. വട്ടിയൂർക്കാവ് മലമുകൾ കുറ്റിയാമൂട് ദാസ് ഭവനിൽ ഉണ്ണി (33) യെയാണ് വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

നെട്ടയം, ആശ്രമം റോഡിൽ ഒഴുകുപാറ മേലേവിളവീട്ടിൽ ചന്ദ്രനെയാണ് വധിക്കാൻ ശ്രമിച്ചത്‌. പ്രതിക്ക് കടം കൊടുത്തിരുന്ന തുക തിരികെ ചോദിച്ചതാണ് ആക്രമിക്കാൻ കാരണം. പ്രതിക്ക് എതിരെ മുമ്പും വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമത്തിന് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എസ്.എച്ച്.ഒ ശാന്തകുമാർ, എസ്.ഐമാരായ യേശുദാസ്, ജയപ്രകാശ്, പ്രബേഷന്‍ എസ്.ഐ അഭിലാഷ്, എ.എസ്.ഐമാരായ ശ്രീകുമാർ, രാജേഷ്, എസ്.സി.പി.ഒ ശ്രീകാന്ത് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - murder attempt case accused arrrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.