തിരുവനന്തപുരം: മുൻവിരോധത്താൽ ബൈക്കിടിച്ച് കുട്ടിയെ അപായപ്പെടുത്തിയയാൾ പിടിയിലായതായി സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. കൊടുങ്ങാനൂർ പന്തുകളം പനയറവിളാകം പാറയിൽവീട്ടിൽ അജിനെയാണ് (42) വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22ന് വീടിന് സമീപം സൈക്കിൾ ഓടിച്ചുവന്ന പതിനൊന്ന് വയസ്സുകാരനെ പ്രതി പിറകിൽനിന്ന് ബൈക്കിടിപ്പിച്ച് തെറിപ്പിക്കുകയായിരുന്നു. അജിക്ക് കുട്ടിയുടെ പിതാവിനോടുള്ള മുൻവിരോധത്താലാണ് ബൈക്ക് ഇടിപ്പിച്ച് അപായപ്പെടുത്തിയത്. നട്ടെല്ലിന് സാരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്.
കുട്ടിയുടെ രക്ഷിതാവ് വട്ടിയൂർക്കാവ് പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി പിടിയിലായത്. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ ശാന്തകുമാർ, എസ്.ഐമാരായ ജയപ്രകാശ്, വിജയൻ, എ.എസ്.ഐ വേണുഗോപാൽ, എസ്.സി.പി.ഒ അനൂപ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.