തിരുവനന്തപുരം: കേരളത്തിലെ വ്യത്യസ്ത ഉദ്യോഗ മേഖലകളിലെ സമുദായം തിരിച്ച സെൻസസ് വിവരങ്ങൾ സർക്കാർ അടിയന്തരമായി പുറത്തുവിടണമെന്ന് വെൽഫെയർ പാർട്ടി സെക്രേട്ടറിയറ്റ് നടയിൽ സംഘടിപ്പിച്ച ഉപവാസ സമരം ആവശ്യപ്പെട്ടു. ബി.ജെ.പി ലക്ഷ്യം വെക്കുന്ന സവർണ ഹിന്ദുത്വ രാഷ്ട്രത്തിന് അനുയോജ്യമായാണ് ഇടതുപക്ഷം കുടപിടിക്കുന്നതെന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പരിഹാസ്യതയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻറ് കെ. അംബുജാക്ഷൻ പറഞ്ഞു.
മുന്നാക്ക സംവരണം നടപ്പാക്കിയ വിദ്യാഭ്യാസ മേഖലകളിൽനിന്ന് വരുന്ന കണക്കുകൾ സാമൂഹിക നീതിയുടെ അട്ടിമറികളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. മൗലവി വി.പി. ശുഹൈബ് (പാളയം ഇമാം), പ്രഫ. ഇ. അബ്ദുൽ റഷീദ് (പ്രസി., മെക്ക), കുട്ടപ്പൻ ചെട്ടിയാർ (സംവരണ സമുദായ മുന്നണി), അഡ്വ. സുരേഷ്കുമാർ (സി.എസ്.ഡി.എസ്), കടക്കയ്ൽ ജുനൈദ് (കെ.എം.വൈ.എഫ്), റോയ് അറക്കൽ (എസ്.ഡി.പി.ഐ), ഷിജുലാൽ നാഗ ( ഐ.എൽ.പി), രഞ്ജിനി സുഭാഷ് (ഭീം ആർമി), വിനീത വിജയൻ, മജീദ് നദ്വി (മൈനോരിറ്റി റൈറ്റ്സ് വാച്ച്), സന്തോഷ് ഇടക്കാട് (കെ.ഡി.പി) കരമന ബയാർ, നേമം താജുദ്ദീൻ (ജമാഅത്ത് കൗൺസിൽ), എ.എസ്. അജിത് കുമാർ, മഹേഷ് തോന്നയ്ക്കൽ (ഫ്രറ്റേണിറ്റി), ഉഷാ കുമാരി ( വിമൻ ജസ്റ്റിസ്), ഷാനവാസ് പി.ജെ (എഫ്.ഐ.റ്റി.യു) തുടങ്ങിയവർ സംസാരിച്ചു.
കെ.എ. ഷഫീഖ്, റസാഖ് പാലേരി, പി.എ. അബ്ദുൽ ഹക്കീം, ഇ.സി. ആയിശ, സജീദ് ഖാലിദ്, ജോസഫ് ജോൺ, ജബീന ഇർഷാദ്, എസ്. ഇർഷാദ്, ഫായിസ് നീർക്കുന്നം തുടങ്ങിയവർ ഉപവാസത്തിൽ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ അറുമുഖം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.