വെട്ടിമാറ്റപ്പെടുമ്പോഴും വേരുകളാഴ്ത്തി മണ്ണിനെ മുറുകെപ്പിടിക്കുന്ന മനുഷ്യമനസ്സിെൻറ പ്രകൃതം സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളെ അളന്നെടുക്കുകയാണ് റിക്ടർ സ്കെയിൽ 7.6. ഭൂമിയുടെ പ്രകമ്പനങ്ങളെ അളന്നെടുക്കുന്ന അളവുകോലാണ് റിക്ടർ സ്കെയിൽ. ആ ഉപകരണം ഉപയോഗിച്ച് മാനസിക സംഘര്‍ഷങ്ങളെ അളക്കാന്‍ കഴിയുമോ? കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് കെ.ജെ. ജീവ എന്ന സംവിധായിക തെൻറ ആദ്യ ചലച്ചിത്ര സംരംഭത്തിലൂടെ. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്ന അനേകായിരങ്ങളുടെ കഥയാണിത്. ഇത്തരത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ അധികവും ദലിതരും സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരുമാണ്. അവര്‍ തന്നെയാണ് വികസനത്തിെൻറ ഇരകളും. അവരുടെ പക്ഷംചേർന്ന് ദലിത് പശ്ചാത്തലത്തിലൂന്നിയാണ് സിനിമ അവതരിപ്പിക്കുന്നത്.
കൂടപ്പിറപ്പുകൾ സര്‍ക്കാര്‍ നല്കിയ പണം വാങ്ങി മറുകര തേടിയിട്ടും സ്വന്തംമണ്ണ് വിട്ടുപോകാതെ ചെറുത്തുനില്ക്കാന് ശ്രമിച്ച പിതാവിൻെറയും അതില്‍ രോഷവും നിരാശയും നിറഞ്ഞ മകെൻറയും കഥയാണിത്. ഇരുവരുടെയും ജീവിതത്തിലൂടെ പ്രകൃതിക്കുനേരെ നടക്കുന്ന കടന്നുകയറ്റങ്ങളെ രാഷ്ട്രീയമായി ചോദ്യംചെയ്യുകയാണ് സിനിമ. ഭ്രാന്തനായ (സ്വയം ഭ്രാന്ത്് സ്വീകരിച്ചിരിക്കുന്ന) പിതാവിെൻറ ചെയ്തികളില്‍ അസംതൃപ്തനായ മകന് തെൻറ ചുറ്റുപാടുകളെ ശപിച്ച് സദാ കലഹിക്കുകയാണ്. അത് നഷ്ടപ്പെട്ടവെൻറ, എങ്ങും എത്താത്തവെൻറ, അടിച്ചമര്ത്തപ്പെട്ടവെൻറ വേദനയാണ്. ആ വേദനയും ആത്മസംഘര്‍ഷങ്ങളുമാണ് റിക്ടര്‍ സ്കെയില്‍ ഉപയോഗിച്ച് സംവിധായിക രേഖപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നതും.
വലിയ വേലിയാൽ ചുറ്റപ്പെട്ട ഒാലമേഞ്ഞ കുടിലിനുള്ളിൽ മാത്രം ഒതുങ്ങിയാണ് കഥ വികസിക്കുന്നത്. ആ ഒതുക്കിനിർത്തൽ മനഃപൂർവമായിരുന്നുവെന്ന് തെളിയുന്നത് ചിത്രത്തിെൻറ അവസാനഭാഗത്താണ്. കുടിലിനുള്ളിൽനിന്ന് കാമറ പുറത്തേക്ക് സഞ്ചരിക്കുന്നതോടെ സിനിമക്ക് രാഷ്ട്രീയമാനം കൈവരുന്നു.
പ്രകൃതിചൂഷണത്തിെൻറ നേര്‍ചിത്രം അവിടെ വ്യക്തമാകുന്നു. ഒരൊറ്റ രംഗത്തിലൂടെ സിനിമക്ക് അതിെൻറ പൂര്‍ണമായ രാഷ്ട്രീയം പറയാന്‍ സാധിച്ചുവെന്നിടത്താണ് കെ.ജെ. ജീവ എന്ന സംവിധായികയുടെ വിജയം.
അശോകന് പെരിങ്ങോടും മുരുകന് മാര്‍ട്ടിനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു കഥാപത്രങ്ങളിലൂടെ മാത്രം മുന്നോട്ടുപോകുന്നതെങ്കിലും ഒട്ടും മുഷിപ്പുണ്ടാകാതെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സംവിധായികക്കായി. ഫോക്ലോര് അക്കാദമി മുൻ ചെയര്മാന് സി.ജെ. കുട്ടപ്പെൻറ പാട്ടുകളും നിശാന്ത് പുന്നാട്ടിെൻറ പശ്ചാത്തല സംഗീതവും ചലച്ചിത്രത്തിെൻറ ഒഴുക്കിനെ സുഗമമാക്കി.
ഫേസ്ബുക്ക് കൂട്ടായ്മയായ ‘ഫസ്റ്റ് നേഷന്‍ കമ്പയിന്‍സ്’, പാലക്കാട് എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളജിലെ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയായ ‘കാമ്പസ് ഓക്സ്’ എന്നിവയുടെ സഹകരണത്തോടെയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സ്വതന്ത്ര സിനിമയെന്ന ആശയത്തിലൂന്നി സി.ഡി. സജിത്ത് കുമാറും ജി.എസ്. ഷാജിയുമാണ് കൂട്ടായ്മക്ക് പിന്നില്‍. പത്ത് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് തുടര്‍പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. തുടര്‍ന്നാണ് കാമ്പസ് ഓക്സ് കൂടി നിര്‍മാണത്തില്‍ പങ്കാളിയായത്.
2016ല്‍ ഞാവല്പഴങ്ങള് എന്ന ഹ്രസ്വചിത്രവും ഈ കൂട്ടായ്മയില്‍നിന്ന് പിറവിയെടുത്തിട്ടുണ്ട്. ജീവ തന്നെയായിരുന്നു ഞാവല്പഴങ്ങളുടെയും സംവിധായിക. ദൃശ്യമാധ്യമ രംഗത്ത് ബിരുദപഠനം പൂർത്തിയാക്കിയ ജീവ തൃശൂർ സെൻറ് തോമസ് കോളജിലെ സെൻറർ ഫോർ മീഡിയ സ്റ്റഡീസിലെ അധ്യാപികയായിരുന്നു. ശേഷമാണ് സംവിധാന രംഗത്തേക്ക് കടന്നത്.
കെ. രജികുമാര്‍, രാജേഷ് എന്നിവരുടെ കഥക്ക് രജികുമാറാണ് റിക്ടര്‍ സ്കെയില്‍ 7.6െൻറ തിരക്കഥ എഴുതിയിരിക്കുന്നത്. കാമറ സുജിത്ത് ലാലും എഡിറ്റിങ് സുജിത്ത് സഹദേവും കലാസംവിധാനം നന്ദുവും നിര്‍വഹിച്ചിരിക്കുന്നു. അതിജീവനത്തിെൻറ കഥപറയുന്ന 72 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന കാഴ്ച ഇന്‍ഡീ ചലച്ചിത്രമേളയില്‍ ഉള്‍പ്പെടെ നിരവധി വേദികളില്‍ പ്രദര്‍ശിപ്പിച്ചു. വൈകാതെ തിയറ്ററില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.